Skip to main content

Difret (2015) - പങ്കജാക്ഷിയും ഷൈനമോളും പിന്നെ ഡീഫ്രെറ്റും

തനിക്കു വിവാഹം ചെയ്യണമെന്നു ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുന്നതു എത്യോപ്യയില്‍ പരമ്പരാഗതമായി തുടരുന്ന ഒരാചാരമാണ്. വിവാഹത്തിനു തടസ്സമുന്നയിച്ചു കൊണ്ട് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വരാതിരിക്കാനായി കഴിവതും വേഗത്തില്‍ ബലാല്‍ക്കാരത്തിനു വിധേയമാക്കും. ഇപ്പോഴിതു വളരെ പ്രാകൃതമായി നമുക്ക് തോന്നുന്നുവെങ്കിലും, അവിടെയിതു ഇന്നും സമൂഹം അംഗീകരിക്കുന്ന ഒരു പൌരാണിക ആചാരം മാത്രമാണ്. ഈ പാരമ്പര്യ ആചാരത്തിനു എത്യോപിയില്‍ നിയമസാധുതയില്ല. പക്ഷെ സമൂഹം പിന്തുടരുന്ന പാരമ്പര്യ ആചാരങ്ങള്‍ അതു നിയമവിരുദ്ദം ആണെങ്കില്‍ പോലും കണിശമായി പിന്തുടരുന്ന കാഴ്ച്ച നമുക്കും പരിചിതമാണ്. 

ഇനി പറയാന്‍ പോവുന്നത് ഈ ആചാരം പരിപൂര്‍ണ്ണമായി പിന്തുടരാന്‍ കഴിയാതെ പോയ ഒരപൂര്‍വ്വ സംഭവത്തെ കുറിച്ചാണ്. എത്യോപ്യയുടെ തലസ്ഥാന നഗരിയില്‍ നിന്നും വളരെയൊന്നും ദൂരെയല്ലാത്ത ഒരു ഗ്രാമത്തിലെ ഒരു പെണ്‍കുട്ടി സ്കൂള്‍ വിട്ടു വീട്ടിലേക്ക് മടങ്ങുന്ന വഴി, അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച ഒരുവന്‍ തന്‍റെ കൂട്ടുകാരുമൊത്ത് വന്നു പാരമ്പര്യ വിധി പ്രകാരം അവളെ തട്ടിക്കൊണ്ടു പോയി, ബലാല്‍സംഘം ചെയ്തു, ഒരു മുറിയിലടക്കുന്നു. ബലാല്‍സംഘത്തിനു ശേഷം മുറിയുടെ പുറത്തേക്ക് പോയ അവളുടെ ഭാവി ഭര്‍ത്താവ് അയാളുടെ തോക്ക് ആ മുറിയില്‍ വെച്ചു മറന്നിരുന്നു. ബോധം വന്നപ്പോള്‍ പെണ്‍കുട്ടി ഈ തോക്കും കൈക്കലാക്കി അവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഇതുകണ്ട വരനും കൂട്ടുകാരും അവളെ പിന്തുടര്‍ന്നു കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നു. ആ ഏറ്റുമുട്ടലില്‍ പ്രാണരക്ഷാര്‍ത്ഥം പെണ്‍കുട്ടി തന്‍റെ ഭാവി ഭര്‍ത്താവിനു നേരെ നിറയൊഴിക്കുകയും, അയാള്‍ മരിക്കുകയും ചെയ്യുന്നു. കൂടെയുള്ള സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ കീഴ്പ്പെടുത്തി, കഴുത്തറക്കാനായി കത്തി കഴുത്തില്‍ വെച്ച നിമിഷം യാദൃശ്ചികമായി അവിടേക്ക് പോലിസ് എത്തുന്നു. അങ്ങിനെ അവര്‍ക്ക് അവളെ കൊല്ലാന്‍ സാധിക്കുന്നില്ല. ഇവിടെ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, പെണ്‍കുട്ടി തന്‍റെ ഭാവി ഭര്‍ത്താവിനെ വധിക്കുകയും, അങ്ങിനെ ചെയ്ത പെണ്‍കുട്ടിയെ കൊല്ലാന്‍ പോലും സാധിച്ചുമില്ല. സമൂഹത്തിലെ പൌരാണിക പാരമ്പര്യ ആചാരം തെറ്റിയതിനാല്‍ ഇതൊരു പത്രവാര്‍ത്തയായി. 

ഈ വാര്‍ത്ത‍ എത്യോപ്യയുടെ തലസ്ഥാന നഗരിയിലുള്ള ഒരു സ്‌ത്രീവിമോചനവാദിയുടെ ശ്രദ്ധയില്‍ പെടുന്നു. തന്റേടിയായ ആ സ്ത്രീ ധീരയായ ഈ പെണ്‍കുട്ടിക്ക് വേണ്ടി നടത്തുന്ന നിയമപോരാട്ടങ്ങളുടെ കഥയാണ് ധൈര്യം എന്നര്‍ത്ഥം വരുന്ന ഡിഫ്രെറ്റ് എന്ന സിനിമ പറയുന്നത്. അന്നു വനിതകളുടെ അവകാശങ്ങള്‍ക്കായുള്ള നിയമപോരാട്ടത്തിനായൊരു സ്ഥാപനം നടത്തുകയായിരുന്നു മുന്‍പ് ജഡ്ജിയായിരുന്ന മഅസാ. പ്രമുഖയും പ്രശസ്തയുമായിരുന്നിട്ടു കൂടി ഹിറൂത് (യദാര്‍ത്ഥ പേര് അബെറാഷ്) എന്ന പെണ്‍കുട്ടിയെ രക്ഷിക്കാനായി മഅസാക്ക് കഠിനമായി പ്രയത്നിക്കേണ്ടി വരുന്നുണ്ട്. ഈയൊരു പോരാട്ടത്തില്‍ പല സമയങ്ങളായി അവര്‍ക്ക് തുണയായി വരുന്നവരില്‍ ഏതാണ്ട് എല്ലാവരും തന്നെ വനിതകളാണ്. ഇതു കേവലമൊരു യാധൃശ്ചികതയല്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒട്ടുമിക്ക പാരമ്പര്യ ആചാരങ്ങളും ആണധികാരം അരക്കിട്ടുറപ്പിക്കാനോ ആഘോഷിക്കാനോ വേണ്ടിയുള്ളതാണ്. അതുകൊണ്ട് പാരമ്പര്യത്തിന്‍റെ മറപറ്റി വരുന്ന നീതിനിഷേധങ്ങള്‍  ഇരകള്‍ക്ക് അഥവാ സ്ത്രീകള്‍ക്ക് എളുപ്പം ബോധ്യപ്പെടും. പുരുഷനതു മനസിലാക്കാന്‍ അവന്‍ ബോധപൂര്‍വ്വം ശ്രമിക്കേണ്ടതുണ്ട്‌, മാത്രമല്ല ആ ബോധ്യപ്പെടല്‍ അവനൊരു നഷ്ടകച്ചവടം കൂടിയാണ്. ഇന്നു കേരള സമൂഹം മുഴുവന്‍ കുറ്റബോധത്താല്‍ തല താഴ്ത്തി നില്‍ക്കുമ്പോഴും, തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നതു പങ്കജാക്ഷിയും ഷൈനമോളും മാത്രമാവുന്നതും തികച്ചും യാധൃശ്ചികമാവണമെന്നില്ല. നൂറാളെ കൊന്നിട്ടും തീരാത്ത നമ്മളുടെ പൂരമഹാത്മ്യവും പാരമ്പര്യവും ജീവിതത്തില്‍ ഇന്നേവരെ ഈ സ്ത്രീകള്‍ അനുഭവിച്ചിട്ടുണ്ടാവില്ല, അതുകൊണ്ടു നമ്മളെത്ര ആവര്‍ത്തിച്ചാലും അവര്‍ക്കതു മനസിലാവുകയുമില്ല.   








*ഡിഫ്രെറ്റ് അതിമനോഹരമായ ഒരു ചലച്ചിത്രാവിഷ്കാരമായൊന്നും തോന്നിയില്ല. പക്ഷെ ഓരോ മൂന്നു സെക്കന്റിലും ഒരു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി വിവാഹം ചെയ്യപ്പെടുന്ന ലോകത്ത് ജീവിക്കുന്ന നമ്മളെല്ലാം കാണേണ്ടൊരു  സിനിമയാണ്. അതുകൊണ്ട് കാണാനൊരവസരം കിട്ടിയാല്‍ മിസ്സ്‌ ആക്കേണ്ട.

Comments

  1. എന്നാൽ ഡിഫ്രെറ്റ് ഒന്ന് കണ്ടുനോക്കട്ടെ
    പങ്കലാക്ഷിയമ്മേടെ കാര്യമോർത്താൽ കഷ്ടമുണ്ട്.
    ന്യായമായിട്ടും രാജ്യവും വ്യവസ്ഥിതിയും അവരുടെ കൂടെയാണ് നിൽക്കേണ്ടത്. പക്ഷെ........

    ReplyDelete
    Replies
    1. യുക്തിയും നിയമവും അനുകൂലമാവുമ്പോള്‍ പോലും പാരമ്പര്യത്തിന്‍റെ മറപറ്റി വരുന്ന അനീതികള്‍ സമൂഹത്തില്‍ നടപ്പിലാവുന്നത് എങ്ങിനെയെന്ന് സിനിമ കാണിക്കുന്നുണ്ട്, കണ്ടു നോക്ക് ഇഷ്ടപ്പെടും

      Delete

Post a Comment

Popular posts from this blog

ഗുരു ദേവോ ഭവ:

ഇ ന്ന് ദേശീയ അധ്യാപക ദിനം. അധ്യാപകനും രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി നാം ആചരിക്കുന്നത്. ഈ ഒരു സുദിനത്തില്‍ ഈയൊരു അധ്യാപകനെ സ്മരിച്ചില്ലെങ്കില്‍ അതൊരു നന്ദികേടായി പോവും.  ഓര്‍മ്മക്കുറിപ്പിലേക്ക് കടക്കുന്നതിനു മുന്‍പൊരു ഡിസ്ക്ലെയിമര്‍. ബാദ്ധ്യതാ നിരാകരണം ഒടുക്കം മാത്രം നടത്തുന്നതാണ് ആചാരം. എങ്കിലും, അതു താനല്ലയോ ഇതെന്ന് ചുമ്മാ കല്‍പ്പിച്ചു കൂട്ടി എന്തിനുമേതിനും വ്രണപ്പെടുന്നൊരു സമൂഹത്തില്‍, അവകാശപരിത്യാഗം ആദ്യം തന്നെ നടത്തുകയെന്ന ആചാരലംഘനമാവും ഉചിതം. അതെ, ഇനി ഇവിടെ പറയാന്‍ പോവുന്നതൊരു മിത്ത് മാത്രമാണു. എന്ന്? എവിടെ? എത്രത്തോളം? നടന്നുവെന്നതിനൊന്നും ഇവിടെയൊരു പ്രസക്തിയില്ല. പതിറ്റാണ്ടുകളായി കേരളത്തിലെ പലപല കോളേജുകളും ഇതെന്‍റെ ഗര്‍ഭമാണെന്ന അവകാശവാദവുമായി എത്തിയിട്ടുണ്ടു. സത്യം ആര്‍ക്കറിയാം! ഒരു കാര്യം മാത്രം എനിക്കു തറപ്പിച്ചു പറയാം, എന്‍റെ ഗര്‍ഭം ഇങ്ങിനെയല്ല. അതുകൊണ്ടു തന്നെ ഈ കഥയിലെ കഥാപാത്രങ്ങളും കഥാപരിസരവും സാങ്കല്‍പ്പികം മാത്രമാണു, മറിച്ച് തോന്നുന്നെങ്കില്‍ അതു കയ്യിലിരിപ്പിന്‍റെ ഗുണം

മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്?

മലയാളത്തെ മറന്നവര്‍ക്കും മറന്നെന്നു നടിക്കുന്നവര്‍ക്കും ഒന്നോര്‍മ്മ പുതുക്കാന്‍ അക്ഷരമാലയെ രാജേഷ്‌ ഇവിടെ എടുത്തെഴുതുന്നു..... http://chayilyam.com/miscellaneous/personal/%E0%B4%A4%E0%B5%8B%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D

Multiple CSS Classes on One Element/Control

You can apply multiple css styles on one element. For example, let's assume we have two css classes in the style sheet named "nrml" and "center" respectively .nrml { font-family: Arial, Verdana; font-size:10px;} .center { text-align: center;} You can apply both the above 2 styles to a div using the following syntax. <div class="nrml center" id="Layer2"> It will render with both classes applied in Internet Explorer 5.0+, Netscape 7+ and Opera 7. CSS 2.0 is really cool and there are lot of powerful unexplored areas